Saturday, August 22, 2009

ലോക്‌സഭയിലെ മുസ്്‌ലിം എം.പിമാരുടെ പ്രകടനം നിരാശാജനകം

ന്യൂഡല്‍ഹി: സാധാരണക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും പ്രശ്‌നങ്ങള്‍ രാജ്യത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം പാര്‍ലമെന്റാണെങ്കിലും ലോക്‌സഭയിലെ 30ഓളം മുസ്‌ലിം എം.പിമാരില്‍ ഭൂരിപക്ഷവും അക്കാര്യത്തില്‍ പരാജയമാണെന്ന് രേഖകള്‍ തെളിയിക്കുന്നു. ഇക്കഴിഞ്ഞ ജൂലൈ-ആഗസ്ത് മാസങ്ങളിലായി നടന്ന ലോക്‌സഭാ സമ്മേളനത്തില്‍ ഭൂരിഭാഗം മുസ്‌ലിം എം.പിമാരും ഒറ്റച്ചോദ്യം പോലും ചോദിക്കുകയോ ചര്‍ച്ചകളില്‍ പങ്കെടുക്കുകയോ ചെയ്തിട്ടില്ല. ദുബ്രി എം.പിയും അസം യുനൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ടിന്റെ അധ്യക്ഷനുമായ ബദ്‌റുദ്ദീന്‍ അജ്മല്‍ ഒഴികെ തുടക്കക്കാരില്‍ ബഹുഭൂരിഭാഗവും സഭയില്‍ നിശ്ശബ്ദരായിരുന്നു. ബദ്‌റുദ്ദീന്‍ അജ്മല്‍ ആറു ചോദ്യങ്ങള്‍ ചോദിക്കുകയും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തു.അബ്ദുല്‍ മന്നാന്‍ ഹുസയ്ന്‍ (കോണ്‍ഗ്രസ്-മുര്‍ശിദാബാദ്), അബ്ദുര്‍റഹ്മാന്‍ (ഡി.എം.കെ വെല്ലൂര്‍), ബീഗം തബസ്സും ഹസന്‍ (ബി.എസ്.പി-ഖൈറാന), ഡോ. മുനസില്‍ ഹസന്‍ (ജെ.ഡി.യു-ബെഗുസറായ്), ഡോ. ഫാറൂഖ് അബ്ദുല്ല (എന്‍.സി-ശ്രീനഗര്‍), ഹസന്‍ ഖാന്‍ (സ്വതന്ത്രന്‍-ലഡാക്ക്), ഇസ്മാഈല്‍ ഹുസയ്ന്‍ (കോണ്‍ഗ്രസ്-ബാര്‍പേട്ട), കൈസര്‍ ജാന്‍ (ബി.എസ്.പി-സിതാപൂര്‍), കബീര്‍ സുമന്‍ (തൃണമൂല്‍ കോണ്‍ഗ്രസ്-ജാദവ്പൂര്‍), ഖാദിര്‍ റാണ (ബി.എസ്.പി-മുസഫര്‍ നഗര്‍), മൗസം നൂര്‍ (കോണ്‍ഗ്രസ്-മല്‍ദഹ), മുഹമ്മദ് അസ്ഹറുദ്ദീന്‍ (കോണ്‍ഗ്രസ്-മുറാദാബാദ്), എം ഐ ഷാനവാസ് (കോണ്‍ഗ്രസ്-വയനാട്), മുഹമ്മദ് അസ്‌റാറുല്‍ ഹഖ് (കോണ്‍ഗ്രസ്-കിഷന്‍ഗഞ്ച്), മുഹമ്മദ് ഹംദുല്ലാ സഈദ് (കോണ്‍ഗ്രസ്-ലക്ഷദ്വീപ്), സുല്‍ത്താന്‍ അഹ്മദ് (തൃണമൂല്‍ കോണ്‍ഗ്രസ്-ഉല്‍ബെരിയ), ശെയ്ഖ് നൂറുല്‍ ഇസ്‌ലാം (തൃണമൂല്‍ കോണ്‍ഗ്രസ്-ബസീര്‍ഹട്ട്), സയ്യിദ് ഷാനവാസ് ഹുസയ്ന്‍ (ബി.ജെ.പി-ഭാഗല്‍പ്പൂര്‍), സഫര്‍ അലി നഖ്‌വി (കോണ്‍ഗ്രസ്-ഖേരി) തുടങ്ങിവരാണ് പാര്‍ലമെന്റില്‍ മൗനം കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച മുസ്‌ലിം എം.പിമാര്‍. ഇവരാരും ഒറ്റച്ചോദ്യം പോലും ചോദിക്കുകയോ ഒരു ചര്‍ച്ചയില്‍ പോലും ഇടപെടുകയോ ചെയ്തിട്ടില്ല. 47 ചോദ്യങ്ങള്‍ ചോദിച്ച ഓള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ എം.പി അസദുദ്ദീന്‍ ഉവൈസിയാണ് മുസ്‌ലിം എം.പിമാരുടെ കൂട്ടത്തില്‍ കഴിവ് തെളിയിച്ചത്. നഗരത്തിലെ ചേരിനിവാസികളുടെ ആരോഗ്യപ്രശ്‌നങ്ങള്‍, ചെറുകിട നിക്ഷേപകരുടെ സംരക്ഷണം, മുംബൈ ഭീകരാക്രമണത്തെക്കുറിച്ചുള്ള തെളിവ് കൈമാറല്‍, തെരുവുകച്ചവടക്കാരെക്കുറിച്ചുള്ള ബില്ല്, ഗ്രാമപ്രദേശങ്ങളിലെ ശുദ്ധജല ലഭ്യതയും ശുചിത്വവും തുടങ്ങി ദരിദ്രരെയും പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളെയും ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ അദ്ദേഹം സഭയുടെ ശ്രദ്ധയില്‍ക്കൊണ്ടുവന്നു. കേരളത്തില്‍ നിന്നുള്ള മുസ്‌ലിം എം.പിമാരില്‍ ഇ ടി മുഹമ്മദ് ബഷീറാണ് കുറച്ചെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. തൊഴില്‍നിയമ ഭേദഗതി, തെങ്ങുകൃഷിക്കാരുടെ സംരക്ഷണം, പുതിയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ അദ്ദേഹം സഭയില്‍ ഉന്നയിച്ചു. 16 ചോദ്യങ്ങള്‍ ഉന്നയിച്ച പശ്ചിമബംഗാളിലെ സി.പി.എം എം.പി സെയ്ദുല്‍ ഹഖും ഏഴ് ചോദ്യങ്ങളുന്നയിച്ച യു.പിയിലെ ബി.എസ്.പി എം.പി ശഫീഖുര്‍റഹ്മാന്‍ ബര്‍ഖും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചവരില്‍പ്പെട്ടവരാണ്. ഭാഷാപ്രശ്‌നവും വിഷയങ്ങളിലുള്ള അവഗാഹമില്ലായ്മയും പരിചയക്കുറവും പല മുസ്‌ലിം എം.പിമാര്‍ക്കും തടസ്സമാവുന്നുണ്ട്.

സി.പി.എമ്മിന്റെ ഫാഷിസ്റ്റ് തേര്‍വാഴ്ച അവസാനിപ്പിക്കണം: പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്: മേപ്പയൂര്‍ ഹൈസ്‌കൂളിലെ യൂനിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എം അഴിച്ചുവിട്ട അക്രമത്തിലും പോലിസിന്റെ പക്ഷപാതപരമായ നടപടികളിലും പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ഹമീദ് പ്രതിഷേധിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന പേരാമ്പ്ര ഡിവിഷന്‍ പ്രസിഡന്റ് ഇസ്മയില്‍ കമ്മനയെ ആശുപത്രിയിലും റിമാന്റിലായവരെ ജയിലിലും സന്ദര്‍ശിച്ച ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം പ്രതിഷേധമറിയിച്ചത്. സ്‌കൂള്‍ തിരഞ്ഞെടുപ്പില്‍ 20ല്‍ 14 സീറ്റുകളിലും വിജയിച്ച കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍നടത്തിയ ആഹ്ലാദ പ്രകടനത്തിനു നേരെയുണ്ടായഅക്രമത്തിനെതിരേ സമാധാനപരമായി പ്രതിഷേധിച്ച പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കു നേരെ പോലിസ് നോക്കി നില്‍ക്കെ സി.പി.എം അക്രമം അഴിച്ചുവിടുകയായിരുന്നു. പ്രതിഷേധ പ്രകടനം സമാധാനപരമായി പിരിഞ്ഞതിനു ശേഷം പോലിസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ബലപ്രയോഗം നടത്തുകയും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് കള്ളക്കേസെടുക്കുകയുമാണുണ്ടായത്. ഇത് ജനാധിപത്യാവകാശങ്ങള്‍ക്കുനേരെയുള്ള കടന്നാക്രമണമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഗ്രാമങ്ങളിലും സ്‌കൂള്‍ തിരഞ്ഞെടുപ്പിലും മറ്റാരെയും മല്‍സരിക്കാനനുവദിക്കാത്ത ഫാഷിസ്റ്റ് ശൈലിയാണ് ഇപ്പോഴും തുടരുന്നത്. കുത്തക നിലനിര്‍ത്തിപ്പോന്ന സ്‌കൂളുകളില്‍ എസ്.എഫ്.ഐ സംഘടനകള്‍ക്കു നേരിട്ട തിരിച്ചടിക്ക് പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ ആക്രമിച്ച് പകവീട്ടാനാണ് സി.പി.എം ശ്രമിക്കുന്നത്. നഷ്ടപ്പെട്ട ജനപിന്തുണ അക്രമത്തിലൂടെ തിരിച്ചുപിടിക്കാമെന്നത് സി.പി.എമ്മിന്റെ വ്യാമോഹമാണ്.അധികാരത്തിന്റെ തണലിലോ തണ്ടു ബലത്തിലോ അല്ല പോപുലര്‍ഫ്രണ്ടും കാംപസ്ഫ്രണ്ടും പ്രവര്‍ത്തിക്കുന്നത്. ഒരു അധികാര കേന്ദ്രത്തിന്റെയും പിന്‍ബലമില്ലാതെ ജനാധിപത്യ പരമായി തന്നെ സി.പി.എമ്മിന്റെ ഏകാധിപത്യത്തെയും എസ്.എഫ്.ഐയുടെ ഗുണ്ടാ രാഷ്ട്രീയത്തെയും ഈ പ്രസ്ഥാനങ്ങള്‍ക്ക് ചെറുത്തു പരാജയപ്പെടുത്താനാവും. പോലിസിനെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ അമര്‍ച്ച ചെയ്യുന്ന രീതിയില്‍ പോപുലര്‍ ഫ്രണ്ടിനെയോ കാംപസ് ഫ്രണ്ടിനെയോ ഒതുക്കാമെന്ന് സി.പി.എം വ്യാമോഹിക്കരുത്. മുഖം നോക്കാതെ നിയമം നടപ്പാക്കേണ്ട പോലിസ് സി.പി.എമ്മിന്റെ ആജ്ഞകള്‍ക്കു വഴങ്ങി പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഫ്രീഡം പരേഡ് കണ്ണൂര്‍-ഇ അബൂബക്കര്‍ പ്രസംഗം-ഭാഗം2

ആഗസ്ത് 15ന് കണ്ണൂരില്‍ നടന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഫ്രീഡം പരേഡില്‍ എസ്.ഡി.പി.ഐ  പ്രസിഡന്റ് ഇ അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തുന്നു.(ഭാഗം-2)

ഫ്രീഡം പരേഡ് കണ്ണൂര്‍-ഇ അബൂബക്കര്‍ പ്രസംഗം-ഭാഗം1

ആഗസ്ത് 15ന് കണ്ണൂരില്‍ നടന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഫ്രീഡം പരേഡില്‍ എസ്.ഡി.പി.ഐ പ്രസിഡന്റ് ഇ അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തുന്നു.(ഭാഗം-1)

എസ്.ഡി.പി.ഐ പ്രസിഡന്‍റ് ഇ അബൂബക്കറിന്‌ സ്വീകരണം (31.07.2009 കരിപ്പൂര്‍ എയര്‍പോര്‍ട്ട് )

സോഷ്യല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യയുടെ പ്രഥമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഡല്‍ഹിയില്‍ നിന്ന്‌ കേരളത്തിലെത്തിയ ഇ അബൂബക്കറിന്‌ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണം

Tuesday, August 18, 2009

സ്വാഗത പ്രസംഗം- പി അബ്ദുല്‍ ഹമീദ്‌

Monday, August 17, 2009

Freedom Parade- Kumbakonam (Thanjavoor)


பாப்புலர் ஃப்ரண்ட் ஆஃப் இ,ந்தியா ஆகஸ்டு 15 அணிவகுப்பு புகைப்படம்....


போராடிப் பெற்ற சுதந்திரத்தைக் கொண்டாடும் விதமாகவும் நம் முன்னோர்களின் சுதந்திரப் போராட்ட தியாகத்தை நினைவுகூரும் விதமாகவும் பாப்புலர் ஃப்ரண்ட் ஆஃப் ,ந்தியா ஆகஸ்டு 15, 2009 அன்று 63வது சுதந்திரதினத்தை சிறப்பாகக் கொண்டாடியது. அதன் ஒரு பகுதியாக தமிழகத்தில் கும்பகோணத்திலும், கேரளாவில் ,டுக்கி மற்றும் கண்ணூரிலும்,கர்நாடகாவில் மைசூரிலும் சுதந்திரதின அணிவகுப்பு மற்றும் பொதுக்கூட்டத்தை நடத்தியது.கும்பகோணத்தில் நடைபெற்ற சுதந்திரதின அணிவகுப்பு மதியம் சரியாக 3.15க்கு துவங்கியது. பாப்புலர் ஃப்ரண்ட் தமிழக தலைவர் எம். முஹம்மது அலி ஜின்னா அணிவகுப்பு மரியாதை ஏற்றுக் கொண்டார். அதனைத் தொடர்ந்து ஒற்றுமை கீதம் முழங்கிய பின் பாப்புலர் ஃப்ரண்டின் பொதுச் செயலாளர் ஏ. ஃபக்ருதீன் வரவேற்புரை வழங்கினார். தொடர்ந்து பாப்புலர் ஃப்ரண்ட் தமிழக தலைவர் முஹம்மது அலி ஜின்னா சுதந்திரதின உறுதிமொழியை முன்மொழிய மக்கள் அதனை வழிமொழிந்தார்கள். பாப்புலர் ஃப்ரண்ட் தேசிய தலைவர் ,.எம். அப்துர் ரஹ்மான் தலைமையுரையாற்றினார். அந்த உரையில் உண்மையான சுதந்திரம் என்பது அனைவரும் அச்சத்திலிருந்தும் பசியிலிருந்தும் விடுதலை பெற வேண்டும். அனைத்து மக்களுக்கும் சரியான பிரதிநிதித்துவம் கொடுக்கப்பட வேண்டும் என்ற நோக்கத்தில் சோஷியல் டெமாக்ரடிக் பார்ட்டி ஆஃப் ,ந்தியா என்ற கட்சியை உருவாக்கியுள்ளோம் என்று கூறினார்.பின்னர் சுதந்திரப் போராட்ட தியாகிகள் கவுரவிக்கப்பட்டனர்.சிறப்பு விருந்தினர்களாக வருகை தந்த நெல்லை மாவட்ட உலமா சபை தலைவர் மவுலவி டி.ஜே.எம். சலாஹுத்தீன் ரியாஜி தனது உரையில் ',ங்கு எழுச்சி மிகு அணிவகுப்பு நடத்திய பாப்புலர் ஃப்ரண்ட் ஆஃப் ,ந்தியாவினுடைய உறுப்பினர்களே சுதந்திரப் போராட்டத்தில் தங்களுடைய உயிரை தியாகம் செய்த தியாகிகள் ,ன்றைய பொழுது உயிரோடு ,ருந்திருந்தால் அணிவகுப்பின் வீரர்களான உங்களை ஆரத்தழுவி தங்களுடைய மகிழ்ச்சியைத் தெரிவித்திருப்பார்கள்' எனக் குறிப்பிட்டார்.விடுதலை சிறுத்தைகள் கட்சியைச் சேர்ந்த திரு. ரவிக்குமார் எம்.எல்.ஏ. தலித் முஸ்லிம் ஒற்றுமையைப் பற்றியும் அதன் முக்கியத்துவத்தையும் குறிப்பிட்டு உரையாற்றினார்.முன்னாள் எம்.எல்.ஏ. திரு. எம்.ஜி.கே. நிஜாமுத்தீன் உரையாற்றும் போது ',ந்த திடலிலே திரளாகத் திரண்டிருக்கும் ,வ்வீரர்களைக் காணும் பொழுது என்னதான் நிகழ்ந்தாலும் உங்களிடத்திலே ஒரு விஷயத்தை உறுதியாக சொல்ல விரும்புகிறேன். ,ந்த பாப்புலர் ஃப்ரண்ட் வீரர்களுக்கு துப்பாக்கி பயிற்சி அளித்து ,ந்திய ,ராணுவத்தில் சேர்த்து சீனாவையும், பாகிஸ்தானையும் ,ந்திய எல்லையிலிருந்து விரட்டி ,ந்தியாவைப் பாதுகாக்க வேண்டும்' எனக் குறிப்பிட்டார்.தமிழ்நாடு பாப்புலர் ஃப்ரண்ட் துணைத்தலைவர் திரு. ஏ.எஸ். ,ஸ்மாயீல் காவல் துறையின் அதிகார துஷ்பிரயோகத்தையும், அத்துமீறல்களையும் கண்டித்துப் பேசினார்.மக்கள் ஜனநாயக கட்சியின் தலைவர் திரு. கே.எம். ஷரீஃப் 'முஸ்லிம்கள் என்றால் பிரியாணியும் குருமாவும் சாப்பிடுவார்கள் என்ற மக்களின் எண்ணத்தை மாற்றி முஸ்லிம்கள் என்றால் பெற்ற சுதந்திரத்தைப் பாதுகாப்பவர்கள் என்றும் தனி மனித சுதந்திரம் பாதிக்கப்படும் போது தட்டிக் கேட்பவர்கள் என்றும் பாப்புலர் ஃப்ரண்ட் ஆஃப் ,ந்தியா ,ன்று உணர்த்தியுள்ளது' என்று உரையாற்றினார்.பாப்புலர் ஃப்ரண்ட் தேசிய பொருளாளர் மவுலவி ஷேக் முஹம்மது தெஹ்லான் பாகவி தனது சிறப்புரையில் 'முஸ்லிம்களுக்கு சுதந்திரதின கொண்டாட்டத்திற்கான அனுமதியை காவல்துறை மறுப்பது சிறுபான்மை மக்களின் நலனில் அக்கறை கொண்ட மான்புமிகு முதல்வரின் கவனத்தில்தான் ,ந்த அனுமதி மறுக்கப்படுகிறதா என்ற கேள்வி எழுகிறது' எனக் குறிப்பிட்டார



















































































Thousands took part in PFI's Freedom Parade in north Kerala

Thousands took part in PFI's Freedom Parade in north Kerala

By TwoCircles.net staff correspondent,

Kozhikode: Nearly 1, 500 activists of the Popular Front of India took part in the Freedom Parade organized in Kannur city in Malabar in northern Kerala. The Parade was held at the Jawahar Municipal Stadium which the PFI called after the name of Baba Saheb Ambedkar.

The parade began at 10.30 am. P Abdul Hameed, state general secretary of the PFI, received salute of the cadets. Cadets holding the national flag marched in the front. Behind them marched the officers' cadets followed by troupes with bands. Forty batches, each comprising of 33 cadets, took part in the march along with the band troupes.

Thousands took part in the people's march that followed the parade. The people raised slogans against Hindutva fascism and imperialism.

E Aboobaker, national president of the Social Democratic Party of India, inaugurated the public meeting held after the parade. He said that the rulers of the country had been betraying the people for the last sixty decades. Muslims had been treated as a vote-bank to keep the Sangh Parivar out of power. Isolating the BJP was not in the best interests of Muslims alone, he said.

Thej Singh, national president of the Ambedkar Samaj Party, was the chief guest. P Abdul Hameed, state general secretary of the PFI, read out the oath and presided over the function. OMA Salam, PFI national secretary, P Abdul Majeed Faisy, state general secretary of the SDPI, PN Muhammed Roshan, PFI state secretary, VT Iqramul Haq, SDPI state secretary, CA Haris, programme convener, KK Hisham, PFI Kannur district president, Dr CK Abdulla, representative of the Qatar India Fraternity Forum, etc attended the function.

The PFI organized Freedom Parade in Idukki, in southern Kerala also.



--
http://popularvartha.blogspot.com/
M.T.P Rafeek
Sub Editor,
Thejas Daily
Calicut


Sunday, August 16, 2009

ബാന്റ്‌ ഡമോണ്‍സ്‌ട്രേഷന്‍

പരേഡ്‌- ഇടുക്കി