Friday, August 20, 2010

രാജസ്ഥാനില്‍ എസ്.ഡി.പി.ഐക്ക് വീണ്ടും വിജയം

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ബുണ്ടി നഗരപാലികാ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിക്കു ജയം. രണ്ടാം വാര്‍ഡില്‍ മല്‍സരിച്ച എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി നൂര്‍ മുഹമ്മദാണ് 195 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. ആകെ പോള്‍ ചെയ്ത 1010 വോട്ടില്‍ 543 വോട്ട് നൂര്‍ മുഹമ്മദ് നേടി. രണ്ടാംസ്ഥാനത്തെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കേസര നേടിയത് 350 വോട്ട്. ബുണ്ടി, സവായ്, മധോവ്പൂര്‍, ബേഗു എന്നിവിടങ്ങളിലായി 10 വാര്‍ഡുകളിലേക്കാണ് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികള്‍ മല്‍സരിച്ചത്. ഇതില്‍ ഒരിടത്തു വിജയിച്ചപ്പോള്‍ എട്ടു സ്ഥലങ്ങളില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികള്‍ രണ്ടാംസ്ഥാനത്തെത്തി. പലയിടത്തും നേരിയ വ്യത്യാസത്തിലാണ് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികള്‍ രണ്ടാംസ്ഥാനത്തായത്.


--

http://www.mtponline.in/
http://www.youtube.com/user/mtprafeek

Monday, August 16, 2010

പോപുലര്‍ ഫ്രണ്ട് ഫ്രീഡം പരേഡ് @ തമിഴ്‌നാട്, മേട്ടുപ്പാളയം



---------- Forwarded message ----------
From: Nishad Friend forever <osnishad@gmail.com>
Date: 2010/8/15
Subject: പോപുലര്‍ ഫ്രണ്ട് ഫ്രീഡം പരേഡ് @ തമിഴ്‌നാട്, മേട്ടുപ്പാളയം
To:


രക്തവും ജീവനും നല്‍കി പൂര്‍വികര്‍ നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ ഓര്‍മപുതുക്കാനുള്ള മുസ്്‌ലിംകളുടെ അവകാശങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന സി.പി.എമ്മേ കാണുക...തമിഴ്‌നാട്ടിലെ മേട്ടുപാളയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഫ്രീഡം പരേഡ്...
രണ്ടുസംസ്ഥാനങ്ങളില്‍ ഒതുന്നുങ്ങുന്നതല്ല ഞങ്ങളുടെ മൂവര്‍ണക്കൊടി. പോപുലര്‍ ഫ്രണ്ടിന് ഇന്ത്യാ മഹാരാജ്യത്ത് സ്വീകാര്യത വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. നിങ്ങളെ അസ്വസ്ഥമാക്കുന്നതിനു പിന്നില്‍ മറ്റൊന്നുമല്ല കാരണമെന്നും ഞങ്ങള്‍ക്കറിയാം.
സംഘപരിവാര ശക്തികള്‍ക്കു കൈക്കൊടുത്തു നീങ്ങുക നിങ്ങള്‍. വരാനിരിക്കുന്ന പരാജയങ്ങള്‍ക്കു തടയിടാന്‍ നിങ്ങള്‍ കാട്ടിക്കൂട്ടുന്ന തെമ്മാടിത്തരങ്ങള്‍ക്ക് ഉത്തരം പറയേണ്ടുന്ന ഒരു ദിനം വരാനിരിക്കുന്നു.











--
http://www.mtponline.in/
http://www.youtube.com/user/mtprafeek

Tuesday, August 10, 2010

എസ്.ഡി.പി.ഐ പ്രതിഷേധം- കണ്ണൂര്‍

മൂവാറ്റുപുഴയില്‍ അധ്യാപകന്‍ അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്്‌റഫ് മൗലവിയെ അനാവശ്യമായി പോലിസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചതിനെതിരേ കണ്ണൂരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം




--
http://www.mtponline.in/
http://www.youtube.com/user/mtprafeek

Friday, August 6, 2010

ഫാഷിസത്തെ ചെറുക്കുക... ഭീകരതയെ തോല്‍പ്പിക്കുക(Aug 9 Save India Day)

Thursday, August 5, 2010

നുണ പറയുന്നെങ്കില്‍ ഷാജിയെ കണ്ടു പഠിക്കണം



പോപുലര്‍ ഫ്രണ്ടും സംസ്ഥാന ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും തമ്മില്‍ എന്തോ അവിഹിത ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ഐ.ബി ഫെയിം വയനാടന്‍ ഷാജി സ്ഥിരമായി ഇറക്കാറുള്ള നമ്പറാണ് തേജസ് പത്രത്തില്‍ കോടിയേരിക്ക് വോട്ട് അഭ്യര്‍ഥിച്ച് കൊണ്ടുള്ള പരസ്യം വന്നിരുന്നു എന്നത്. സാധാരണ പ്രസംഗങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും വിളമ്പാറുണ്ടായിരുന്ന പ്രസ്തുത മണ്ടത്തരം കഴിഞ്ഞ ദിവസം (4-8-10) മാതൃഭൂമിയിലെഴുതിയ നെടുങ്കന്‍ ചാരിത്ര്യ പ്രസംഗത്തിലും ഷാജി സാഹിബ് കാച്ചിയതു കണ്ടപ്പോഴാണ് ഇതിന്റെ വാസ്തവം തിരഞ്ഞ് ഞാന്‍ പഴയ പത്രങ്ങള്‍ തപ്പിയത്.
ഷാജി പറയുന്നത് കേട്ടാല്‍ തോന്നും പോപുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ വക പത്രം സൗജന്യമായി കോടിയേരിയുടെ പരസ്യം നല്‍കിയതാണെന്ന്. എന്നാല്‍, വാസ്തവമെന്താണ്? 2006 ഏപ്രില്‍, മെയ് മാസങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗ് നേതാക്കളടക്കമുള്ളവര്‍ക്ക് വോട്ടഭ്യര്‍ഥിച്ച് കൊണ്ട് തേജസില്‍ വന്ന പരസ്യങ്ങള്‍ മറച്ചുപിടിച്ചാണ് ഷാജി കോടിയേരിയുടെ കാര്യം മാത്രം എടുത്തിടുന്നത്. മഞ്ചേശ്വരം ലീഗ് സ്ഥാനാര്‍ഥി ചെര്‍ക്കളം അബ്്ദുല്ല, പേരാവൂരിലെ ലീഗ് സ്ഥാനാര്‍ഥി വി കെ അബ്ദുല്‍ ഖാദര്‍ മൗലവി എന്നിവര്‍ക്ക് വേണ്ടിയുള്ള പരസ്യങ്ങള്‍ യഥാക്രമം ഏപ്രില്‍ 30, മെയ് 3 തിയ്യതികളില്‍ തേജസ് പ്രസിദ്ധീകരിച്ചിരുന്നു. ഏപ്രില്‍ 30ന് തന്നെ എടക്കാട്ടെ ഡി.ഐ.സി(കെ) സ്ഥാനാര്‍ഥി കെ സി കടമ്പൂരാന് വേണ്ടിയുള്ള അഭ്യര്‍ഥനയുമുണ്ടായിരുന്നു. കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിനു വേണ്ടി മല്‍സരിച്ച കെ സുധാകരന്റെയും ഐ.എന്‍.എല്‍ സ്ഥാനാര്‍ഥികളുടെയുമെല്ലാം പരസ്യങ്ങളും തേജസ് ഇക്കാലയളവില്‍ പ്രസിദ്ധീകരിച്ചിരുന്നു.
മെയ് 1നാണ് തലശ്ശേരിയിലെ സി.പി.എം സ്ഥാനാര്‍ഥി കോടിയേരി ബാലകൃഷ്ണനു വേണ്ടിയുള്ള അരപ്പേജ് പരസ്യം പ്രസിദ്ധീകരിച്ചത്(ഷാജി അത് മുഴുപ്പേജാക്കി മാറ്റിയിട്ടുണ്ട്. ബാക്കി അരപ്പേജിന്റെ പണം യൂത്ത്‌ലീഗ് ഓഫിസില്‍ നിന്ന് തരുമോ ആവോ?). ഇതിന് മുമ്പ് ഏപ്രില്‍ 29ന് കോടിയേരിയുടെ എതിരാളിയും കോണ്‍ഗ്രസ് നേതാവുമായ രാജ് മോഹന്‍ ഉണ്ണിത്താനു വേണ്ടിയുള്ള അഭ്യര്‍ഥനയും തേജസിലുണ്ടായിരുന്നു. കെ.എം.സി.സിയടക്കമുള്ള സംഘടനകളും മുന്നണികളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റികളും ചില വ്യക്തികളുമാണ് ഇവ സ്‌പോണ്‍സര്‍ ചെയ്തത്. (പരസ്യങ്ങള്‍ വന്ന പേജുകള്‍ ഇതോടൊപ്പം അറ്റാച്ച് ചെയ്തിട്ടുണ്ട്). നുണ പഠനത്തിനൊരു കോളജ് സ്ഥാപിച്ചാല്‍ ഷാജി സാഹിബിനെ അതിന്റെ പ്രിന്‍സിപ്പാളാക്കാം എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ.
തലശ്ശേരിയില്‍ കോടിയേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സി.പി.എം. പ്രവര്‍ത്തകരേക്കാള്‍ ശുഷ്‌കാന്തിയോടെ രംഗത്തുണ്ടായിരുന്നത് എന്‍.ഡി.എഫുകാരായിരുന്നു എന്നാണ് ഷാജിയുടെ പരാതി. എന്‍.ഡി.എഫുകാര്‍ ആരെയെങ്കിലും ജയിപ്പിക്കാനോ തോല്‍പ്പിക്കാനോ തീരുമാനിച്ചാല്‍ അരയും തലയും മുറുക്കി രംഗത്തുണ്ടാവുമെന്ന് ചുരുങ്ങിയത് സ്വന്തം അനുഭവത്തില്‍ നിന്നെങ്കിലും ഷാജിക്ക് മനസ്സിലായിട്ടുണ്ടാവുമല്ലോ. പിന്നെ കോടിയേരിയെ ജയിപ്പിക്കാനിറങ്ങിയത് മൂപ്പരുടെ മൊഞ്ച് കണ്ടിട്ടൊന്നുമല്ല. മറുപുറത്തുണ്ടായിരുന്ന കാവി മനസ്സും ഖദര്‍ കുപ്പായവുമിട്ട ഉണ്ണിത്താനെ മറ്റാരെക്കാളും പോപുലര്‍ ഫ്രണ്ടുകാര്‍ക്ക് നന്നായറിയാവുന്നത് കൊണ്ട് തന്നെയാണ്.
പോപുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന സമിതി ആസ്ഥാനത്ത് ആദ്യം തന്നെ റെയ്ഡ് ചെയ്താല്‍ എന്തൊക്കെയോ കിട്ടിയേനെ എന്നാണ് ഷാജി സ്വപ്‌നം കാണുന്നത്. ബോംബും, കത്തിയും, രാജ്യദ്രോഹ രേഖകളുമൊക്കെ(അങ്ങനെ വല്ലതുമുണ്ടെങ്കില്‍) സംസ്ഥാന ഓഫിസില്‍ കൊണ്ടുവയ്്ക്കാനും മാത്രം മണ്ടത്തരം പോപുലര്‍ ഫ്രണ്ടിനില്ല സാഹിബേ.
കൈവെട്ടിന്റെ പേരില്‍  പോപുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളെ പിടിക്കാത്തതിലാണ് ഷാജിക്ക് സങ്കടം. സമ്മതിച്ചു അങ്ങനെ തന്നെയാവട്ടെ. പക്ഷേ നീതി എല്ലാവര്‍ക്കും ഒരു പോലെയാവണം. കൈവെട്ടിന് മുമ്പ് നടന്ന കേസുകള്‍ ആദ്യം പരിഗണിക്കാം. അങ്ങനെ നോക്കുമ്പോള്‍ അധ്യാപകനെ ചവിട്ടിക്കൊന്നതിന്റെ പേരില്‍ കുഞ്ഞാലിക്കുട്ടി സാഹിബിനെ ആദ്യം പിടിച്ചകത്തിടാം. അധ്യാപകനെ കൊന്ന കേസില്‍ സാക്ഷി പറഞ്ഞാല്‍ അവനെ തട്ടിക്കളയും എന്ന് ലീഗ് സംസ്ഥാന സമിതി അംഗം പി കെ ബഷീര്‍ ഭീഷണിപ്പെടുത്തിയ വകയില്‍ ഷാജി സാഹിബിനും തിന്നാം ഗോതമ്പുണ്ട. മാറാട് കലാപത്തിലെ 120 പ്രതികളില്‍ 79 പേര്‍ ലീഗുകാരാണ് (ഒരു കൈവെട്ട് സംസ്ഥാന നേതൃത്വമറിയാതെ നടക്കില്ലെന്ന് പറയുമ്പോള്‍ മാറാട്ട് എട്ട് പേരെ കൊന്നത് എന്തായാലും സംസ്ഥാന നേതൃത്വം അറിയാതെ നടക്കില്ലല്ലോ.) ഇതിന്റെ പേരിലും ഓരോ സംസ്ഥാന നേതാവിനെ പിടിച്ചകത്തിട്ടാല്‍ പിന്നെ ലീഗ് പിരിച്ച് വിടുകയല്ലാതെ വേറെ മാര്‍ഗമുണ്ടാവില്ല. പോപുലര്‍ ഫ്രണ്ടിന് ജയിലും കോടതിയുമൊന്നും പുത്തരിയല്ല. അതാണോ ഐ.ബിയുടെ ടിപ്പും വാങി മസിലും പെരുപ്പിച്ച് നടക്കുന്ന ഷാജിയുടെ കാര്യം.
കോട്ടക്കല്‍ പോലിസ് സ്‌റ്റേഷന്‍ 300ഓളം എന്‍.ഡി.എഫുകാര്‍ ആക്രമിച്ചു എന്നാണ് ഷാജി പറയുന്നത്. അല്‍ഖാഇദ പരീശീലനം കിട്ടിയിട്ടുണ്ട് എന്ന് ഷാജി തന്നെ പറയുന്ന 300ഓളം പേര്‍ ഒരു തുക്കടാ പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ചാല്‍ അതിന്റെ പൊടിയെടുക്കാനുണ്ടാകുമോ. അവിടെ ഒരു പോലിസുകാരന്റെ  രോമത്തിന് പോലും പരിക്കേറ്റിരുന്നില്ല. ഒരു ജനല്‍ച്ചില്ല് പോലും തകര്‍ന്നിരുന്നില്ല. സംസ്ഥാന നേതാക്കളെ പാതിരാത്രിയില്‍ യാതൊരു ന്യായവുമില്ലാതെ കൊണ്ടുപോയതറിഞ്ഞ് സ്‌റ്റേഷന്‍ പരിസരത്ത് തടിച്ചുകൂടിയ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ തല്ലിത്തകര്‍ത്ത പോലിസുകാരാണ് തെമ്മാടിത്തം കാട്ടിയത്. അത് മറച്ച് വയ്ക്കാന്‍ വേറെ കഥയുണ്ടാക്കി 30ഓളം പേര്‍ക്കെതിരേ കേസെടുത്തതും പോരെന്ന് പറയുന്ന ഷാജിയുടെ ന്യായം കൊള്ളാം.
കൈവെട്ട് കേസിനുശേഷം പെരുമ്പാവൂര്‍ പോലീസ്‌സ്‌റ്റേഷന്‍ ഉപരോധിക്കാന്‍ എന്‍.ഡി.എഫുകാര്‍ ഒരു കൂസലുമില്ലാതെ മുന്നോട്ടുവന്നതിലാണ് ഷാജിക്ക് അദ്്ഭുതം. അത്തരം ഉമ്മാക്കികള്‍ കാട്ടിയാലൊന്നും പോപുലര്‍ ഫ്രണ്ടുകാരെ വിരട്ടാനാവില്ല ഷാജീ. ഇത് തീയില്‍ കുരുത്തതാണ്. അത് കൊണ്ട് തന്നെയാണ് ഷാജിയും, കൂടത്തായിയും, ചേന്ദമംഗല്ലൂരും, കാരശ്ശേരിയും, ആര്‍.എസ്.എസ്, സി.പി.എം നേതാക്കളും ഉള്‍പ്പെടെ സകല ഞാഞ്ഞൂലുകളും ചാനലുകളില്‍ പത്തിവിടര്‍ത്തിയാടിയിട്ടും പോലിസുകാര്‍ സകല പോപുലര്‍ ഫ്രണ്ടുകാരുടെയും വീടുകളില്‍ കയറി നിരങ്ങിയിട്ടും നിരോധനം, രാജ്യദ്രോഹം പോലുള്ള ഭീഷണികള്‍ മുഴക്കിയിട്ടും കഴിഞ്ഞ 23ാം തിയ്യതി ഞങ്ങള്‍ മൂന്നിടങ്ങളില്‍ സമ്മേളനം സംഘടിപ്പിച്ചപ്പോള്‍ ഒരു കൂസലുമില്ലാതെ സ്ത്രീകളടക്കം പതിനായിരങ്ങള്‍ പങ്കെടുത്തത്.
ഫസല്‍ വധത്തില്‍ എന്‍.ഡി.എഫും സി.പി.എമ്മും ഒത്തുകളിച്ചു എന്നാണ് ഒരു ഉളുപ്പുമില്ലാതെ ഒരു പാര്‍ട്ടിയുടെ സംസ്ഥാന നേതാവായ ഷാജി ശുദ്ധ നുണ പറയുന്നത്. ''എന്‍.ഡി.എഫുമായി ഉണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ യഥാര്‍ഥ പ്രതികള്‍ക്കുപകരം വാടക പ്രതികളെയാണ് സി.പി.എം. പോലീസിനു മുമ്പില്‍ ഹാജരാക്കിയത്. ഫസല്‍ വധവുമായി ബന്ധപ്പെട്ട 'കള്ളക്കളി'കള്‍ മനസ്സിലാക്കിയതുകൊണ്ടാണ് കേസന്വേഷണം കോടതി സി.ബി.ഐ.ക്ക് കൈമാറിയത്'' - ഇതാണ് ഷാജിയുടെ കണ്ടുപിടിത്തം. കേട്ടാല്‍ തോന്നും കോടതി ചുമ്മാ കേറി ഇടപെട്ട് കേസ് സി.ബി.ഐക്ക് വിട്ടതാണെന്ന്. ഫസല്‍ വധക്കേസില്‍ ഉന്നത സി.പി.എം നേതാക്കള്‍ക്ക് ബന്ധമുള്ളത് കൊണ്ട തന്നെ കേസ് ഒതുക്കാനുള്ള ഓരോ ശ്രമത്തിനും തടയിട്ടത് പോപുലര്‍ ഫ്രണ്ടാണ്. കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് ഫസലിന്റെ വിധവ മറിയു ആണ്. സുപ്രിം കോടതി വരെ പോകാന്‍ അവര്‍ക്ക് എല്ലാവിധ  സഹായങ്ങളും ചെയ്ത് കൊണ്ടിരിക്കുന്നത് പോപുലര്‍ ഫ്രണ്ടാണ്. ചുരുങ്ങിയത് ചന്ദ്രികയെങ്കിലും വായിക്കുന്നുണ്ടെങ്കില്‍ അത് ബോധ്യപ്പെടുമല്ലോ ഷാജീ.
എന്‍.ഡി.എഫുകാര്‍ 20ലേറെ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടത്രേ. വല്ല തെളിവുമുണ്ടോ യൂത്ത് ലീഗ് നേതാവിന്റെ കൈയില്‍. അല്ലെങ്കില്‍തന്നെ മേല്‍പ്പറഞ്ഞതു പോലുള്ള ശുദ്ധ നുണകള്‍ തട്ടിവിടുന്ന ഷാജിയോട് തെളിവ് ചോദിക്കുന്ന ഞാനല്ലേ മണ്ടന്‍.
ഇപ്പോഴും നിരോധനത്തില്‍ നില്‍ക്കുന്ന സിമിയുടെ മുന്‍നേതാക്കളും അണികളുമാണ് എന്‍.ഡി.എഫിന്റെ സംഘടനാശരീരത്തിന്റെ മജ്ജയും മാംസവുമായി വര്‍ത്തിക്കുന്നതെന്ന് സൂക്ഷ്മമായി അന്വേഷിച്ചാല്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് സൂക്ഷ്മ ജ്ഞാനിയായ ഷാജി അവര്‍കള്‍ പറയുന്നത്. അപ്പോള്‍ മുന്‍ സിമിക്കാരനായ അബ്്ദുസ്സമദ് സമദാനിയെപ്പോലുള്ളര്‍ ദേശീയ നേതൃത്വത്തിലിരിക്കുന്ന മുസ്്‌ലിം ലീഗിനെയും ആ പരിഗണന വച്ച് തീവ്രവാദപ്പട്ടികയില്‍ ഉള്‍പ്പെടുത്താമോ?
പോപുലര്‍ ഫ്രണ്ടിനെപ്പോലുള്ളവയെ നിരോധിക്കേണ്ട എന്ന സാഹിബിന്റെ ഔദാര്യത്തിനു നന്ദി.
മുഖ്യമന്ത്രി പറഞ്ഞത് വങ്കത്തമാണെന്ന് തിരിച്ചറിയാനുള്ള അല്‍പ്പം വിവേകമെങ്കിലും ഷാജിയില്‍ ഇനിയും അവശേഷിക്കുന്നുണ്ട് എന്ന് മനസ്സിലായത് കൊണ്ടാണ് ഇത്രയും എഴുതിയത്. ഇനി അതും പോപുലര്‍ ഫ്രണ്ടിനെതിരായ ഏകീകരണത്തിന്റെ ശക്തി കുറക്കുമെന്നത് കൊണ്ട് ചുമ്മാ പറഞ്ഞതാണെങ്കില്‍ സോറി.... ഞാനീ നാട്ടുകാരനല്ല.

മാതൃഭൂമിയില്‍ ഷാജി എഴുതിയ ലേഖനം താഴെ


4-8-10 MBM

തീവ്രവാദം വളരുന്നു; ആസൂത്രകര്‍ രക്ഷപ്പെടുന്നു

കെ.എം. ഷാജി

പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ പിടിയിലായ ഒരു പ്രതി വെളിപ്പെടുത്തിയിരിക്കുന്നത് മൊത്തം അഞ്ചുതവണ അധ്യാപകനെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു എന്നും മൂന്നുപ്രാവശ്യം വീട്ടില്‍ കയറി കൃത്യം നടത്താനാണ് പദ്ധതിയിട്ടിരുന്നത് എന്നുമാണ്. മൂന്നുപ്രാവശ്യം പ്രതികള്‍ വീട്ടിലെത്തിയിരുന്നുവെന്ന് അധ്യാപകന്റെ കുടുംബവും പറയുന്നു. ഒരു പ്രാവശ്യം പ്രതികള്‍ വീട്ടുകാരെ സ്തബ്ധരാക്കി മുറികളില്‍ കയറിയിറങ്ങി അധ്യാപകന്‍ ഇല്ലെന്ന് ഉറപ്പു വരുത്തിയതിനുശേഷമാണ് പോയത്. അപ്പോള്‍ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളില്‍ ചിലരെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ എറണാകുളം ജില്ലയിലെ ഒരു ഭരണകക്ഷിനേതാവിന്റെ ശക്തമായ സമ്മര്‍ദത്തെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്തവരെ 'സ്‌നേഹാദരങ്ങളോടെ' താക്കീത് ചെയ്ത് വിട്ടയയ്ക്കുകയായിരുന്നു. കൈവെട്ടിയതിനുശേഷം പ്രതികളെ സംരക്ഷിച്ചവരെയും കൈവെട്ട് സംഘത്തിന് അധ്യാപകന്റെ വീട്ടിലേക്കുള്ള വഴി കാണിച്ചുകൊടുത്തവരെയും ഒന്നൊന്നായി അറസ്റ്റ് ചെയ്യുന്ന പോലീസ്, കൈവെട്ടുന്നതിനുമുമ്പ് പ്രതികളെ സംരക്ഷിച്ച ഈ രാഷ്ട്രീയ നേതാവിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല?

പോപ്പുലര്‍ ഫ്രണ്ടുമായി മുഖ്യഭരണകക്ഷി പുലര്‍ത്തിപ്പോരുന്ന ഗുപ്തബന്ധത്തിന്റെ ഉത്തമനിദര്‍ശനമായിരുന്നു ഈ തീവ്രവാദസംഘടനയുടെ ഓഫീസുകളില്‍ നടത്തിയ റെയ്ഡുകള്‍. പ്രഹസനങ്ങളുടെ ഘോഷയാത്രയായിരുന്നു വാസ്തവത്തില്‍ ഇവ. എന്തെങ്കിലും പിടികൂടുകയോ കണ്ടെത്തുകയോ ആയിരുന്നില്ല, എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാനുള്ള കാട്ടിക്കൂട്ടലുകളായിരുന്നു ഈ റെയ്ഡുകള്‍. ഒന്നാമതായി, ഇത് ഒരേ സമയമല്ല നടന്നത്. അതുകൊണ്ടുതന്നെ വേണ്ട മുന്‍കരുതലുകള്‍ എടുക്കാന്‍ യഥേഷ്ടം സമയം പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് ലഭിച്ചു. ആദ്യറെയ്ഡിന്റെ വാര്‍ത്തയറിഞ്ഞപ്പോള്‍ തന്നെ സംസ്ഥാനത്തുടനീളമുള്ള പോപ്പുലര്‍ ഫ്രണ്ടുകാര്‍ 'സന്ദേശം' മനസ്സിലാക്കി. ''പൊട്ടുന്നതും മുറിക്കുന്നതുമായ വസ്തുക്കള്‍ മാറ്റിക്കോളൂ. കത്തിക്കേണ്ട കടലാസുകള്‍ കത്തിച്ചോളൂ'' എന്നായിരുന്നു ആ 'സൗഹൃദസന്ദേശം'. ചില പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ പോലീസ് എത്തിയപ്പോള്‍ കത്തിയെരിയുന്ന കടലാസ് കൂമ്പാരം കണ്ടത് യാദൃച്ഛികമല്ല. രണ്ടാമതായി, പോപ്പുലര്‍ ഫ്രണ്ടിന്റെ പഞ്ചായത്ത് താലൂക്ക് ഓഫീസുകളിലാണ് ആദ്യം റെയ്ഡ് നടന്നത്. പിന്നെ റെയ്ഡ് പുരോഗമിച്ച് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പോലീസ് എത്തുമ്പോള്‍ ഒരുപാട് തവണ സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തിരുന്നു. സംസ്ഥാന പോലീസിന്റെ തന്ത്രരാഹിത്യമോ ബുദ്ധിശൂന്യതയോ കൊണ്ടല്ല ഇങ്ങനെ സംഭവിച്ചത്. ഇങ്ങനെയൊക്കെയേ സംഭവിക്കാന്‍ പാടുള്ളൂ എന്ന് പോലീസിനെ നിയന്ത്രിക്കുന്ന ആഭ്യന്തരവകുപ്പ് തീരുമാനിച്ചുറപ്പിച്ചിരുന്നു.

ഇക്കാര്യം പറയുമ്പോള്‍ ഒരു 'ഫ്‌ളാഷ്ബാക്ക്' അനിവാര്യമാണ്. 2006 ഏപ്രില്‍ മാസം എന്‍.ഡി.എഫിന്റെ ജിഹ്വയായ 'തേജസ്' പത്രത്തില്‍ ഒരു മുഴുപേജ് പരസ്യം. അതില്‍ ഇന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ സുസ്‌മേരവദനനായ ചിത്രം. കാര്യം മറ്റൊന്നുമല്ല. വോട്ട് വേണം. പത്രം ഒരേയൊരു സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണപരസ്യമാണ് ഇങ്ങനെ കൊടുത്തത്. പരസ്യത്തോടെ തീരുന്നില്ല കാര്യങ്ങള്‍. തലശ്ശേരിയില്‍ കോടിയേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സി.പി.എം. പ്രവര്‍ത്തകരേക്കാള്‍ ശുഷ്‌കാന്തിയോടെ രംഗത്തുണ്ടായിരുന്നത് എന്‍.ഡി.എഫുകാരായിരുന്നു. അവര്‍ സി.പി.എം.കാരെ അത്ഭുതപരതന്ത്രരാക്കിക്കൊണ്ട് രാപകല്‍ കോടിയേരിക്കുവേണ്ടി മനസ്സും ശരീരവും വകവെക്കാതെ പ്രവര്‍ത്തിച്ചു. ഇതിന്റെ ആരംഭബിന്ദു കോടിയേരി ആഭ്യന്തരമന്ത്രിയായി തലശ്ശേരിയില്‍ തിരിച്ചെത്തിയപ്പോഴാണ്. വീണ്ടും ഒരു ഫ്‌ളാഷ്ബാക്ക്. തലശ്ശേരി ഗസ്റ്റ്ഹൗസില്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയേറ്റെടുത്ത കോടിയേരിയെ സ്വീകരിക്കാനും സല്‍ക്കരിക്കാനും പാര്‍ട്ടിക്കാരും പരിവാരങ്ങളും അക്ഷമരായി കാത്തുനില്‍ക്കുന്നു. കോടിയേരി ഒടുവില്‍ എത്തുന്നു. പക്ഷേ, പാര്‍ട്ടിക്കാരുടെ കൂടെ ഭക്ഷണം കഴിക്കാനായിരുന്നില്ല കോടിയേരിയുടെ പരിപാടി. അവരെ അമ്പേ നിരാശനാക്കിക്കൊണ്ട് അദ്ദേഹം അത്താഴവിരുന്നിന് പോയത് തലശ്ശേരിയിലെ ഒരു പ്രമുഖ എന്‍.ഡി.എഫ്. നേതാവിന്റെ മാളികയിലേക്കാണ്!

പിന്നീട് കോടിയേരിക്ക് പ്രത്യുപകാരം നടത്താനുള്ള ഊഴങ്ങളാണ് വന്നുചേര്‍ന്നത്. അതിനുള്ള ഒരവസരം എന്‍.ഡി.എഫുകാര്‍ സംഘടിപ്പിച്ച കോട്ടയ്ക്കല്‍ പോലീസ്‌സ്റ്റേഷന്‍ ആക്രമണം നല്‍കി. ഈ സംഭവത്തെ ആദ്യം കോടിയേരിയും ഡി.ജി.പി.യും ഉപമിച്ചത് നക്‌സലൈറ്റുകള്‍ നടത്തിയ പുല്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണത്തോടായിരുന്നു. ഇതൊക്കെ കേട്ട ജനം ആക്രമണത്തില്‍ ഭാഗഭാക്കായ മുന്നൂറോളം എന്‍.ഡി.എഫുകാരുടെ ജീവിതം ജയിലുകളില്‍ 'കട്ടപ്പുക'യാകുമെന്ന് കരുതി. പക്ഷേ, സംഭവിച്ചതെന്താണ്? പ്രതികള്‍ മുന്നൂറില്‍ നിന്ന് മുപ്പതിലേക്ക് ചുരുങ്ങി. പോലീസ് സ്റ്റേഷന്‍ ആക്രമണം പോലുള്ള ഗൗരവതരമായ കുറ്റങ്ങള്‍ക്ക് ചുമത്താറുള്ള വകുപ്പുകളൊന്നും അവര്‍ക്കുമേല്‍ ചുമത്തിയില്ല. നിസ്സാര വകുപ്പുകള്‍ ചുമത്തി അവരെ വിട്ടയച്ചു. കൈവെട്ട് കേസിനുശേഷം പെരുമ്പാവൂര്‍ പോലീസ്‌സ്റ്റേഷന്‍ ഉപരോധിക്കാന്‍ എന്‍.ഡി.എഫുകാര്‍ ഒരു കൂസലുമില്ലാതെ മുന്നോട്ടുവന്നതും സ്റ്റേഷന്‍ ഉപരോധിച്ച എന്‍.ഡി.എഫുകാര്‍ക്കു മുന്‍പില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പഞ്ചപുച്ഛമടക്കി നിസ്സഹായരായി നിന്നതും കോട്ടയ്ക്കല്‍ സംഭവത്തിന്റെ ലജ്ജാകരവും ദുരന്തപൂര്‍ണവുമായ പരിണതിയാണ്.

എന്‍.ഡി.എഫും സി.പി.എമ്മും തമ്മില്‍ നടത്തുന്ന 'കള്ളനും പോലീസും കളി' വ്യക്തമാക്കുന്ന മറ്റൊരു സംഭവമായിരുന്നു തലശ്ശേരിയിലെ ഫസല്‍ വധം. എന്‍.ഡി.എഫ്. പ്രവര്‍ത്തകനായ ഫസലിനെ സി.പി.എം. പ്രവര്‍ത്തകരാണ് കൊലപ്പെടുത്തിയത്. ആര്‍.എസ്.എസ്സുകാരാണ് കൊലപ്പെടുത്തിയത് എന്നായിരുന്നു ആദ്യം സി.പി.എം. പറഞ്ഞിരുന്നത്. യഥാര്‍ഥ കൊലയാളികള്‍ പിടിയിലാകുമെന്നുകണ്ടപ്പോള്‍ കേസന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. പിന്നീട് എന്‍.ഡി.എഫുമായി ഉണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ യഥാര്‍ഥ പ്രതികള്‍ക്കുപകരം വാടക പ്രതികളെയാണ് സി.പി.എം. പോലീസിനു മുമ്പില്‍ ഹാജരാക്കിയത്. ഫസല്‍ വധവുമായി ബന്ധപ്പെട്ട 'കള്ളക്കളി'കള്‍ മനസ്സിലാക്കിയതുകൊണ്ടാണ് കേസന്വേഷണം കോടതി സി.ബി.ഐ.ക്ക് കൈമാറിയത്. ഇത്തരത്തിലുള്ള അനേകം കൊടുക്കല്‍ വാങ്ങലുകള്‍ എന്‍.ഡി.എഫും സി.പി.എമ്മും തമ്മില്‍ നടന്നുകഴിഞ്ഞിരിക്കുന്നു. ആഭ്യന്തരമന്ത്രി തന്നെ എന്‍.ഡി.എഫിന്റെ ഗുണഭോക്താവായിരിക്കുമ്പോള്‍ തീവ്രവാദവിരുദ്ധ നടപടികള്‍ എങ്ങനെ ഫലപ്രാപ്തിയിലെത്തും? റെയ്ഡുകള്‍ എങ്ങനെ പ്രഹസനങ്ങളായി കലാശിക്കാതിരിക്കും?

മതത്തിന്റെ മറപിടിച്ച് പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘമാണ് എന്‍.ഡി.എഫ്. ഇരുപതിലേറെ കൊലപാതകങ്ങള്‍ ഈ തീവ്രവാദസംഘം ഇതുവരെ നടത്തിയിട്ടുണ്ട്. സി.പി.എം. പ്രവര്‍ത്തകരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. കൊലയാളികളെ ജയിലിലയയ്ക്കാനല്ല, എന്‍.ഡി.എഫിന്റെ അച്ചാരം വാങ്ങി കോടതിക്കുപുറത്ത് ഒത്തുതീര്‍പ്പാക്കാനാണ് സി.പി.എം. ശ്രമിക്കുന്നതെന്ന് പലദിക്കിലും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇരുപതിലേറെ കൊലകള്‍ നടത്തിയിട്ടും വിരലിലെണ്ണാവുന്ന എന്‍.ഡി.എഫുകാര്‍ മാത്രമാണ് ജയിലിലുള്ളത്. എന്‍.ഡി.എഫ്. നേതൃനിരയിലുള്ളവരാകട്ടെ ഇന്നേവരെ ഒരു ഗൂഢാലോചനാ കേസില്‍പ്പോലും ഉള്‍പ്പെട്ടിട്ടുമില്ല. കൈവെട്ട് കേസ് പോലുള്ള ഭീകരകൃത്യങ്ങള്‍ നേതൃത്വമറിയാതെ താഴെക്കിടയിലുള്ള അണികള്‍ തീരുമാനമെടുത്ത് നടപ്പാക്കുന്നതാണെന്ന് സാമാന്യബോധമുള്ളവര്‍ വിശ്വസിക്കില്ല. പക്ഷേ, അങ്ങനെ ആഴത്തില്‍ വിശ്വസിക്കാനാണ് ആഭ്യന്തരവകുപ്പിന് താത്പര്യമെന്ന് ഇതുവരെയുള്ള പോലീസ് നടപടികള്‍ അടിവരയിടുന്നു.

എന്‍.ഡി.എഫിനെ നിരോധിക്കണമെന്ന ആവശ്യം പല കേസുകളില്‍നിന്നും ഉയര്‍ന്നിട്ടുണ്ട്. ആര്‍.എസ്.എസ്സും ജമാഅത്തെ ഇസ്‌ലാമിയും സിമിയുമൊക്കെ നിരോധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴും നിരോധനത്തില്‍ നില്‍ക്കുന്ന സിമിയുടെ മുന്‍നേതാക്കളും അണികളുമാണ് എന്‍.ഡി.എഫിന്റെ സംഘടനാശരീരത്തിന്റെ മജ്ജയും മാംസവുമായി വര്‍ത്തിക്കുന്നതെന്ന് സൂക്ഷ്മമായി അന്വേഷിച്ചാല്‍ കണ്ടെത്താന്‍ കഴിയും. ജമാഅത്തെ ഇസ്‌ലാമിയെ പണ്ട് നിരോധിച്ചപ്പോള്‍ അവരുടെ താത്ത്വികജിഹ്വയായ 'പ്രബോധന'ത്തിന്റെ പ്രസിദ്ധീകരണം നിന്നു. പകരം 'ബോധനം' എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. നിരോധനം നീക്കിയപ്പോള്‍ ബോധനമടക്കം ജമാഅത്തെ ഇസ്‌ലാമിക്ക് രണ്ട് പ്രസിദ്ധീകരണങ്ങളായി. ഇത്തരത്തിലുള്ള 'ലിപ്‌സര്‍വീസ്' നിരോധനങ്ങള്‍ ഫലശൂന്യമത്രേ.

നമ്മുടെ മതേതര ജനാധിപത്യ വ്യവസ്ഥിതിയില്‍ രാഷ്ട്രശില്പികള്‍ കാറ്റും വെളിച്ചവും കടക്കാനായി അനേകം സുഷിരങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. മതേതരത്വവും ജനാധിപത്യവും രചനാത്മകമായി പുലരാന്‍ വിഭാവനം ചെയ്ത ഈ സുഷിരങ്ങള്‍ തന്നെയാണ് തീവ്രവാദികള്‍ അവരുടെ വിധ്വംസകകൃത്യങ്ങള്‍ക്ക് 'സര്‍ഗാത്മക'മായി ഉപയോഗിക്കുന്നത്. രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍വെച്ച് ഒരു തീവ്രവാദസംഘടനയെയും നിരോധിച്ചിട്ടു കാര്യമില്ല. അവര്‍ പലവേഷങ്ങളില്‍, പല ഭാവങ്ങളില്‍ വീണ്ടും അവതരിക്കും. തീവ്രവാദത്തിന്റെ തായ്‌വേര് അറുക്കേണ്ടത് രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കും സാമുദായിക സഹജീവനത്തിനും അത്യന്താപേക്ഷിതമാണ്. രാഷ്ട്രീയഭിന്നതകള്‍ മറന്ന് ഇക്കാര്യത്തില്‍ മതേതര ജനാധിപത്യപ്രസ്ഥാനങ്ങള്‍ ആത്മാര്‍ഥതയോടെ ഒന്നിച്ചു പ്രവര്‍ത്തിക്കണം. ഒരു ബ്രാന്‍ഡിലുമുള്ള തീവ്രവാദികളുമായും കൂട്ടുകൂടില്ല എന്ന് (മഅദനിയുടെ പി.ഡി.പി. ആയാലും എന്‍.ഡി.എഫ്. ആയാലും സംഘപരിവാര്‍ ആയാലും) അവര്‍ ദൃഢശപഥം ചെയ്യണം. തീവ്രവാദികള്‍ക്കെതിരെ ബഹുജനങ്ങളുടെ അഭിപ്രായ ഏകീകരണം നടക്കുമ്പോള്‍ അതിനെ തുരങ്കംവെക്കുന്ന വങ്കത്തരങ്ങള്‍ വിളമ്പുന്നത് മുഖ്യമന്ത്രിയെപ്പോലുള്ളവര്‍ അവസാനിപ്പിക്കുകയും വേണം.

(യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)






--
http://www.mtponline.in/
http://www.youtube.com/user/mtprafeek

പ്രവാചക നിന്ദ ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്ന് ടി ജെ ജോസഫ്

രക്തം കൊടുക്കാന്‍ ക്യൂ നിന്നവരുടെ മോന്തക്കിട്ടു തന്നെയാണ് ജോസഫ് സാര്‍ വീക്കിയിരിക്കുന്നത്. ബലേ ഭേഷ്... സാസ്‌കാരിക കേരളം(ഷാജി, കൂടത്തായി, ഹമീദ് ചേന്ദമംഗലൂര്‍, എം എന്‍ കാരശ്ശേരി ആദിയായവര്‍) ഇനിയും ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന മാഷിന്റെ തിട്ടൂരവും എനിക്കിഷ്ടായി


കൊച്ചി: ഇസ്്‌ലാമിക പ്രവാചകനായ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന ചോദ്യം പ്രസിദ്ധീകരിച്ച തൊടുപുഴ ന്യൂമാന്‍ കോളജ് മലയാള വിഭാഗം പ്രഫസര്‍ ടി ജെ ജോസഫ് തന്റെ നീചകൃത്യത്തെ ന്യായീകരിച്ച് രംഗത്തെത്തി.
മുഹമ്മദ് നബിയെ അവഹേളിച്ചതിലൂടെ താന്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യം വിനിയോഗിക്കുകയായിരുന്നുവെന്നാണ് ഒരു സ്വകാര്യ ചാനലിനു(ഇന്ത്യാ വിഷന്‍) നല്‍കിയ അഭിമുഖത്തില്‍ പ്രഫസര്‍ പറഞ്ഞത്. പക്വതയുള്ള കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്ത ചോദ്യപ്പേപ്പറിലൂടെ മുഹമ്മദ് നബിയെ നിന്ദിച്ചതില്‍ തെറ്റൊന്നുമില്ലെന്ന് കരുതുന്നതായും അധ്യാപകന്‍ പറഞ്ഞു.
ഏതെങ്കിലും മതവിഭാഗത്തെ അവഹോളിക്കാന്‍ ശ്രമിച്ചിട്ടില്ല. കോളജ് മാനേജ്‌മെന്റുമായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും അവയൊക്കെ പരിഹരിച്ചു.  തന്റെ കൈവെട്ടിയ സംഭവം ആശയ-ആവിഷ്‌ക്കാര സ്വാതന്ത്യത്തിനെതിരായ കടന്നു കയറ്റമാണ്. ഇതേക്കുറിച്ച് സാംസ്‌ക്കാരിക കേരളം ഇനിയും ചര്‍ച്ച ചെയ്യണമെന്നും ടി ജെ ജോസഫ് പറഞ്ഞു.
താന്‍ മറ്റൊരു പുസ്തകത്തിലെ ഉദ്ധരണികള്‍ ചെറിയ വ്യത്യാസത്തോടെ ചോദ്യപ്പേപ്പറില്‍ ഉള്‍പ്പെടുത്തിയതാണെന്നായിരുന്നു ഇദ്ദേഹം നേരത്തേ പറഞ്ഞിരുന്നത്. പുസ്‌കത്തിലെ 'ഭ്രാന്തനു' പകരം 'മുഹമ്മദ'് എന്ന് ചേര്‍ത്തത് ബോധപൂര്‍വ്വമായിരുന്നില്ലെന്നും വിശദീകരിച്ചിരുന്നു. എന്നാല്‍ അതിനു വിരുദ്ധമായി, പ്രവാചകനെ നിന്ദിച്ചതിലൂടെ തന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം പ്രകടിപ്പിച്ചതാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍.
ചോദ്യപ്പേപ്പറില്‍ പിണഞ്ഞ അബദ്ധത്തില്‍ ജോസഫ് മാപ്പ് പറഞ്ഞതായി ചില മുസ്്‌ലിം സംഘടനകള്‍ പ്രചരിപ്പിച്ചിരുന്നു.





--
http://www.mtponline.in/
http://www.youtube.com/user/mtprafeek

Tuesday, August 3, 2010

PFI Against Muslim Hunt- Prof P Koya-5

PFI Against Muslim Hunt- Prof P Koya-4

PFI Against Muslim Hunt- Prof P Koya-3

PFI Against Muslim Hunt- Prof P Koya-2

PFI Against Muslim Hunt- Prof P Koya-1